പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ.പി.സരിൻ സ്റ്റെതസ്കോപ്പ് ചിഹ്നത്തില്‍ മത്സരിക്കും. ഓട്ടോറിക്ഷ ചിഹ്നത്തിന് മുൻഗണന നൽകിയാണ് സരിൻ അപേക്ഷ നൽകിയത്. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ശെല്‍വനും ഷെമീറും ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. നറുക്കെടുപ്പിൽ സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം ലഭിച്ചു. ഓട്ടോറിക്ഷയ്ക്ക് പുറമെ സ്റ്റെതസ്കോപ്പ്, ടോർച്ച് എന്നീ ചിഹ്നങ്ങളാണ് സരിൻ ആവശ്യപ്പെട്ടത്.
കോൺഗ്രസ് സ്ഥാനാർഥിയായ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ താമര ചിഹ്നത്തിലും പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. കോൺഗ്രസ് വിട്ട ഡോ.പി.സരിനെയാണ് സിപിഎം ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറക്കിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അന്തിമ പട്ടിക തയ്യാറായപ്പോൾ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി.ആർ രാഹുൽ എന്ന് പേരായ രണ്ട് പേരടക്കമാണ് പത്രിക നൽകിയിരിക്കുന്നത്.കെ. ബിനുമോള്‍ (സി.പി.ഐ.എം) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. കോൺഗ്രസിന് വേണ്ടി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിന് വേണ്ടി സിപിഐ നേതാവ് സത്യൻ മൊകേരിയും ബിജെപി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്. സമയം അവസാനിക്കുന്നത് വരെ ആരും പത്രിക പിൻവലിക്കാൻ തയ്യാറായില്ല ഇതോടെ വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ എണ്ണം ഇഷ്ടം പോലെ ആയ.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. എൽഡിഎഫിന് വേണ്ടി മുൻ എംഎൽഎ യു.പ്രദീപും യുഡിഎഫിന് വേണ്ടി മുൻ എംപി രമ്യ ഹരിദാസും മത്സരിക്കുന്ന ഇവിടെ ബിജെപിയുടെ ബാലകൃഷ്ണനും മത്സര രംഗത്തുണ്ട്. പിവി അൻവറിൻ്റെ ഡിഎംകെയ്ക്ക് വേണ്ടി എൻകെ സുധീർ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സവിശേഷത. സുധീറിന് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ചു. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിൽ ഒരാൾ പത്രിക പിൻവലിച്ചു.
