അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്സിയം 4 ഭൂമിയിൽ തിരിച്ചെത്തി.വൈകിട്ട് മൂന്ന് മണിയോടെ ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ലയും സംഘവും കാലിഫോർണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ സ്പേസ് എക്സ് ഡ്രാഗണ്‍ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തു.
തുടർന്ന് ഡ്രാഗൺ ഗ്രേസ് പേടകത്തെ റിക്കവറി കപ്പലായ ഷാനണിലേക്ക് മാറ്റി. സ്പേസ് എക്സിൻ്റെ കാലിഫോർണിയ കേന്ദ്രത്തിൽ നിന്ന് എക്സിറ്റ് ഗ്രീൻ സിഗ്നൽ കിട്ടിയതിനു പിന്നാലെയാണ് ദൗത്യസംഘം പുറത്തേക്കിറങ്ങിയത്.മിഷന് കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, മിഷന് സ്പെഷ്യലിസ്റ്റുകളായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്നാന്‍സ്കി വിസ്നിയേവ്സ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച ഇന്ത്യക്കാരനായി ചരിത്രമെഴുതിയ ശേഷമാണ് ശുഭാന്‍ഷു ശുക്ല ഭൂമിയില്‍ തിരികെ എത്തിയിരിക്കുന്നത്. 18 ദിവസമാണ് (433 മണിക്കൂർ) ശുഭാന്‍ഷുവും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തങ്ങിയത്.
തിങ്കളാഴ്ച വൈകിട്ട് 4:30നാണ് സ്പേസ് എക്സ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ നിന്നും വിജയകരമായി അൺഡോക്ക് ചെയ്തത്. ഭൂമിയിലേക്കുള്ള യാത്രയ്ക്ക് സംഘം 22.5 മണിക്കൂർ ആണെടുത്തത്
