ചെര്‍ണോബില്‍ ആണവ നിലയ പ്രദേശത്തു നിന്നുള്ള ഞെട്ടിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സ്വാഭാവിക നിറം മാറിയ നിരവധി നായ്ക്കളെയാണ് ഇവിടെ കണ്ടെത്തിയത്.
യുക്രെയ്നിലെ ആണവ വിസ്ഫോടനം നടന്ന സ്ഥലമായ ചേർണോബിലിൽ (CHERNOBYL) താമസിച്ചു വന്നിരുന്ന നായകളിൽ നീലനിറം. ദുരന്തം സംഭവിച്ചശേഷം നാട്ടുകാർ വീടുകളൊഴിഞ്ഞു പോയതോടെ പ്രദേശത്ത് ബാക്കിയായ വളർത്തുനായ്ക്കളുടെ പിന്മുറക്കാരാണ് ഈ നായകൾ. ഡോഗ്സ് ഓഫ് ചേർണോബിൽ (dogsofchernobyl )എന്ന സംഘടനയാണ് ഈ നായകളെ സംരക്ഷിച്ചുവന്നത്. ഇവരാണ് ഈ ചിത്രം ഇപ്പോൾ പുറത്തുവിട്ടതും.
യൂറോപ്പിനെ ഭീതിയിൽ നിർത്തിയ 1986-ലെ ചെര്‍ണോബില്‍ ആണവ ദുരന്തത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുമൃഗങ്ങളുടെ പിന്‍ഗാമികളാണ് ഈ നായ്ക്കള്‍. മനുഷ്യരില്ലാത്ത ഇവിടം വന്യജീവികള്‍ ധാരാളമുള്ള പ്രദേശമാണ്. ചെര്‍ണോബില്‍ എക്സ്ക്ലൂഷൻ സോൺ എന്നറിയപ്പെടുന്ന മേഖലയിലാണ് ഇവയുള്ളത്. അതിജീവനത്തിന് ഒരു സാധ്യതയില്ലാത്ത ജീവികളാണ് ഇവ.
18 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള എക്സ്ക്ലൂഷൻ സോണിൽ 700 നായ്ക്കള്‍ താമസിക്കുന്നുണ്ട്. ഈ സംഘടന വൈദ്യചികിത്സ, ഭക്ഷണം, പാര്‍പ്പിടം എന്നിവ നല്കുന്നു. അടുത്തിടെ നടത്തിയ പതിവ് വന്ധ്യംകരണ, മെഡിക്കല്‍ പരിശോധനകളിലാണ് നീല രോമങ്ങളുള്ള മൂന്ന് നായ്ക്കളെ സംഘം കണ്ടെത്തിയത് (CHERNOBYL BLUE DOG). നായ്ക്കള്‍ അജ്ഞാത രാസവസ്തുവുമായി സമ്പര്‍ക്കം പുലര്ത്തിയതാകാം നീല നിറത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. തൊലിയും, രോമങ്ങളും നീലനിറം ആയെങ്കിലും ഇവയ്ക്ക് ആരോഗ്യകരമായ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് വിദഗ്ധർ പറയുന്നു.
അവയുടെ നിറം നീലയായത് റേഡിയേഷന് കാരണമല്ലെന്ന് സംഘടന പറഞ്ഞു. അവ നീലനിറത്തിലുള്ള എന്തോ വസ്തുവുമായി സമ്പര്‍ക്കം വന്നതാവാമെന്നും ദീര്‍ഘനാളുകളായി ഇത് അവയുടെ ശരീരത്തില്‍ നില്ക്കുന്നതിനാല് അപകടകരമാവാനിടയില്ലെന്നും വിദഗ്ധര്‍ പറയുന്നു.
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്നതാണ് യുക്രെയ്നിലെ ചേർണോബിൽ ആണവ നിലയം. 39 വർഷം മുൻപ് സംഭവിച്ച, ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും വഹിക്കുന്ന സ്ഥലമാണ് ചേർണോബിൽ.
യുക്രെയ്ൻ സോവിയറ്റ് യൂണിയന്റെ ഭാഗമായ റിപ്പബ്ലിക്കായി നിന്ന 1986ലാണു ചേർണോബിൽ വിസ്ഫോടനം നടന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും തലമുറകളുടെ ആരോഗ്യത്തെ ബാധിച്ചു. ചേർണോബിൽ മേഖലയിലെ ഭൂമി പോലും ആണവവസ്തുക്കളാൽ മലീമസമായി. ഇന്നും നൂറു ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്നിരുന്ന മേഖലയിലുണ്ടെന്നാണു റിപ്പോർട്ട്.ചേർണോബിലിലെ നാലാം റിയാക്ടറിന്റെ ഘടനാപരമായ പാളിച്ചകളും മോശമായ പ്രവർത്തന സംവിധാനങ്ങളുമാണു ദുരന്തത്തിനു വഴിവച്ചത്. ഇതെത്തുടർന്ന് ചുറ്റും തഴച്ചുവളർന്നു നിന്നിരുന്ന മരങ്ങളുടെ ഇലകൾ ചുവന്നു. അങ്ങനെയാണു റെഡ് ഫോറസ്റ്റ് എന്ന പേര് ഈ മരക്കൂട്ടത്തിന് വന്നുചേർന്നത്.അന്നു രൂപമെടുത്ത വികിരണസ്വഭാവമുള്ള പുകമേഘം യൂറോപ്പിനെ ഒട്ടേറെ ആഴ്ചകളാണ് ഭീതിയിലാഴ്ത്തിയത്.
ഈ ആണവ വികിരണശേഷിയുള്ള വസ്തുക്കൾ പുറത്തെത്തി പരക്കുന്നത് തടയാനായി ചേർണോബിലിൽ സുരക്ഷിതമായ ബന്തവസ് ഘടന ഒരുക്കിയിരുന്നു. പത്തുവർഷങ്ങൾക്കു ശേഷം സ്റ്റീലിൽ നിർമിച്ച ഒരു വമ്പൻ കൺഫൈൻമെന്റ് ആർക്കിന്റെയും പണി തുടങ്ങി. 2017ൽ ആണ് ഈ ഘടന പൂർത്തീകരിച്ചത്. 170 കോടി ഡോളർ ചെലവിലായിരുന്നു ഇതിന്റെ നിർമാണം.ഘട്ടം ഘട്ടമായി ആണവമാലിന്യം നീക്കം ചെയ്യാനും വികിരണഭീഷണി ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഈ ആർക്ക്. ഒരു ചുഴലിക്കാറ്റ് ഉണ്ടായാൽ പോലും അതിനെ ചെറുക്കാൻ ശേഷിയുള്ളവിധം കരുത്തുറ്റതായിട്ടായിരുന്നു ആർക്ക് നിർമിച്ചത്. നിലയത്തിൽ പണ്ട് ഉപയോഗിച്ചിരുന്ന ആണവ ഇന്ധന റോഡുകൾ പ്രത്യേകം നിർമിച്ച കൂളന്റ് ടാങ്കുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

