![]() |
| പ്രതീകാത്മക ചിത്രം. |
വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്). ജനുവരിമുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു ക്യാബിൻ ബാഗോ ഹാൻഡ്ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക.
അധിക ഭാരത്തിനും വലിപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.എയർ ഇന്ത്യയും ഇൻഡിഗോയുമടക്കം പ്രധാന വിമാന കമ്പനികളെല്ലാം പുതിയ മാർഗനിർദേശങ്ങളനുസരിച്ച് ബാഗേജ് നയങ്ങൾ പുതുക്കി. അവസാന നിമിഷത്തെ തടസ്സങ്ങളും അധിക നിരക്കും ഒഴിവാക്കാൻ യാത്രക്കാർ പുതുക്കിയ ബാഗേജ് നയങ്ങൾ പിന്തുടരണമെന്നാണ് നിർദേശം.
# അന്താരാഷ്ട്ര-ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു കാബിന് ബാഗേജ് മാത്രമെ അനുവദിക്കുകയുളളൂ. അധിക ബാഗേജുണ്ടെങ്കില്‍ ചെക്ക് ഇന്‍ ചെയ്യണം.
# കൈയിൽ ഒരു ബാഗ് മാത്രം: ഓരോ യാത്രക്കാരനും ഏഴു കിലോഗ്രാമിൽ കൂടാത്ത ഒരു ഹാൻഡ് ബാഗോ ക്യാബിൻ ബാഗോ മാത്രമേ കൈവശം വെക്കാനാവൂ. മറ്റെല്ലാ ലഗേജുകളും ചെക്ക് ഇൻ ചെയ്യണം.
# ബാഗിന്റെ വലുപ്പം: ക്യാബിൻ ബാഗിന്റെ പരമാവധി വലുപ്പം 55 സെൻറി മീറ്ററിൽ കൂടരുത്. നീളം 40 സെൻറീ മീറ്റർ, വീതി 20 സെന്റീ മീറ്റർ.
# അധിക ബാഗേജിനുള്ള സർചാർജ്: യാത്രക്കാരന്റെ കൈവശമുള്ള ക്യാബിൻ ബാഗിന്റെ വലുപ്പമോ ഭാരമോ പരിധി കവിഞ്ഞാൽ അധിക ബാഗേജ് ചാർജ് ഈടാക്കും.
# മേയ് രണ്ടിന് മുമ്പ് വാങ്ങിയ ടിക്കറ്റുകൾക്ക് പഴയ ബാഗേജ് നയമാണ് ബാധകം. ഇതനുസരിച്ച് എക്കണോമി ക്ലാസിൽ എട്ടുകിലോവരെ കൈവശം വെക്കാം. പ്രീമിയം ഇക്കോണമിയിൽ 10 കി.ഗ്രാം, ഫസ്റ്റ്/ബിസിനസ്: 12 കി.ഗ്രാം.
വിമാനകമ്പനികള്‍ക്ക് അനുസരിച്ച് ബാഗേജ് പോളിസിയിലും മാറ്റമുണ്ടായേക്കും. എങ്കിലും അടിസ്ഥാനപരമായി ഈ നിര്‍ദേശങ്ങള്‍ പാലിച്ചാവണം യാത്ര.
എയര്‍ ഇന്ത്യ:
ഒരു ബാഗേജ് മാത്രം അനുവദിക്കും. ഇക്കണോമിയില്‍ 7 കിലോയും ബിസിനസ് ക്ലാസില്‍ 10 കിലോയും
ഇന്‍ഡിഗോ:
ഒരു കാബിന് ബാഗേജ് മാത്രം. പരമാവധി 7 കിലോ. മൊത്തം 115 സെന്റിമീറ്ററായിരിക്കണം അളവ്. നിബന്ധനകള്‍ക്ക് വിധേയമായി ലാപ്ടോപ് ബാഗ് 3 കിലോവരെ അനുവദിക്കും.
