![]() |
| Courtesy |
സൗരയൂഥത്തിലെ ഒരു ഗ്രഹത്തിൽ നിറയെ വജ്രങ്ങളുടെ സാന്നിധ്യമുണ്ടാവാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ബെയ്ജിംഗിലെ സെന്റർ ഫോർ ഹൈ പ്രഷർ സയൻസ് ആൻഡ് ടെക്നോളജി അഡ്വാൻസ്ഡ് റിസർച്ചിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
ബുധനിൽ വൻ വജ്രശേഖരമുണ്ടാവാമെന്നാണ് യാൻഹാവോ ലിൻ എന്ന ഗവേഷകന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലെ കണ്ടെത്തൽ. ബുധന്റെ ഉപരിതലത്തിൽ നിന്നും നൂറുകണക്കിന് മൈലുകൾക്ക് താഴെ കിലോമീറ്ററുകളോളം വജ്രങ്ങളുടെ കട്ടിയുള്ള പാളിക്ക് തന്നെ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. ബുധനിൽ ഉയർന്ന അളവിൽ കാർബണുണ്ട്. നാസയുടെ മെസഞ്ചർ ബഹിരാകാശ പേടകം ബുധന്റെ ഉപരിതലത്തിൽ അസാധാരണമായ കറുത്ത പ്രദേശങ്ങൾ കണ്ടെത്തിയിരുന്നു. ഒരു തരം കാർബണായ ഗ്രാഫൈറ്റാണ് ഇതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ചുട്ടുപഴുത്ത ലാവ തണുത്തുറഞ്ഞാണ് ബുധൻ രൂപപ്പെട്ടത് എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. ഈ ലാവ സിലിക്കേറ്റും കാർബണും നിറഞ്ഞതായിരുന്നു. ഗ്രഹത്തിന്റെ പുറംതോടും മാന്റിലും മാഗ്മ ക്രിസ്റ്റലൈസേഷനിലൂടെയാണ് രൂപപ്പെട്ടത്. അതേസമയം ലോഹഭാഗങ്ങള്‍ ചേർന്ന് അകക്കാമ്പുണ്ടായി. മാന്റിലിലെ താപനിലയും മർദവും കാർബണ്‍ ഗ്രാഫൈറ്റായി മാറാൻ അനുകൂലമാണെന്നായിരുന്നു നേരത്തെ ഗവേഷകർ കരുതുയിരുന്നത്. എന്നാൽ ബുധന്റെ മാന്റിൽ കരുതിയിരുന്നതിനേക്കാൾ 50 കിലോമീറ്റർ ആഴത്തിലാവാം എന്നാണ് 2019ലെ കണ്ടെത്തൽ. അതിനാൽ തന്നെ താപനിലയും മർദ്ദവും ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യമുണ്ടാകും. അതിന്റെ ഫലമായി കാർബൺ വജ്രമായി രൂപാന്തരപ്പെടുമെന്ന് പഠനത്തിൽ പറയുന്നു.
ഇത് തെളിയിക്കാൻ ബെൽജിയൻ, ചൈനീസ് ഗവേഷകരുടെ സംഘം കാർബൺ, സിലിക്ക, ഇരുമ്പ് എന്നിവ ഉപയോഗിച്ച് ബുധന്റെ ആന്തരിക ഘടനയ്ക്ക് സമാനമായ രാസ സംയുക്തം തയ്യാറാക്കി. കമ്പ്യൂട്ടർ മോഡലിന്റെ സഹായത്തോടെ വജ്രരൂപീകരണ സാധ്യത കണ്ടെത്തി. പക്ഷേ ഈ വജ്രങ്ങൾ ഖനനം ചെയ്യുന്നത് പ്രായോഗികമല്ല. ഒന്നാമത്തെ കാരണം ഗ്രഹത്തിലെ ഉയർന്ന താപനില. മാത്രമല്ല വജ്രങ്ങൾ ഉപരിതലത്തിൽ നിന്ന് ഏകദേശം 485 കിലോമീറ്റർ താഴെയാണ് സ്ഥിതിചെയ്യുന്നത്.
സൗരയൂഥത്തിലെ ആദ്യ ഗ്രഹമായ ബുധന്‍ ചുറ്റും കാന്തികക്ഷേത്രമുണ്ടെങ്കിലും അത് ഭൂമിയേക്കാള്‍ ദുര്‍ബലമാണ്.അതേമയം, ബുധന്റെ ഉള്ക്കാമ്പിന് മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ 50 കിലോമീറ്റര്‍ വരെ ആഴം ഉണ്ടാവാം എന്നാണ് 2019 ലെ ഒരു പഠനം പറയുന്നത്. ഇത് താപനിലയും സമ്മര്‍ദ്ദവും വര്‍ധിക്കുന്നതിനിടയാക്കുമെന്നും അത് കാര്‍ബണ്‍ വജ്രമായി രൂപാന്തരപ്പെടാന്‍ പറ്റിയ സാഹചര്യമാണെന്നും പഠനത്തില്‍ പറയുന്നു.
സൂര്യനടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ പ്രകാശത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന ഗ്രഹമാണ് മെർക്കുറി അഥവാ ബുധൻ. എന്നാൽ ഈ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ അളവ് കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഗ്രാഫൈറ്റ് രൂപത്തിൽ കാർബൺ നിലനിൽക്കുന്നതാണ് ഇതിനു കാരണം. മെർക്കുറി ഗ്രഹമായി രൂപീകരിക്കപ്പെട്ട സമയത്ത് തന്നെ കാർബൺ ഉണ്ടായിരുന്നെന്നാണ് ഗവേഷകർ പറയുന്നത്.
രണ്ട് രീതിയിൽ മെർക്കുറിയിൽ കാർബണുണ്ടായിരിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. ആദിമകാലത്ത് മെർക്കുറിയിൽ ഉണ്ടായിരുന്ന മാഗ്മ സമുദ്രത്തിൽ നിന്നുണ്ടായിരിക്കാമെന്നുള്ളതാണ് ഒരു സാധ്യത. അല്ലെങ്കിൽ മെർക്കുറിയുടെ ഉൾക്കാമ്പ് രൂപീകരിക്കപ്പെട്ട സമയത്ത് ഉണ്ടായതാകാം.
മെർക്കുറിയുടെ ഉൾക്കാമ്പ് രൂപീകരിക്കപ്പെട്ടതിന്റെ പരിണതഫലമായാണ് വജ്രങ്ങൾ ഉണ്ടായതെന്ന വാദത്തിനാണ് ഗവേഷകർ കൂടുതൽ പ്രാധാന്യം നൽകുന്നത്. മെർക്കുറിയുടെ കാന്തികമണ്ഡലത്തെയും ഈ പാളി സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. എന്നാൽ ഈ പാളിയുടെ വീതി എത്രയെന്നോ ഇതിലെ വജ്രങ്ങളുടെ വലുപ്പം എത്രയെന്നോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് ഗവേഷകർ പറയുന്നു.
