ചില ജന്മങ്ങൾ അങ്ങനെയാണ്, എത്ര ദാരിദ്ര്യം പിടിച്ചാലും മരിക്കുന്നതിന് മുമ്പ് അതിന് ഒരു അറുതി ഉണ്ടാകും!വാര്‍ത്താ ചരിത്രത്തില്‍ ഇടം തേടിയ ആ പൊന്നുമ്മ ഇനിയില്ല. 1996ല്‍ കെ രാധാകൃഷ്ണന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതിന് മുമ്പ് വീട്ടുമുറ്റത്ത് വച്ച് അമ്മ ചിന്നമ്മ ഉമ്മ നല്കുന്ന ചിത്രം കേരളമാകെ ശ്രദ്ധേയമായിരുന്നു. ചേലക്കര തോന്നൂര്‍ക്കരയിലെ പനയോല മേഞ്ഞ വീട്ടില്‍ നിന്നും ഉമ്മ നല്കി യാത്രയാക്കിയ ചിത്രത്തില്‍ സഹോദരി രമണിയെയും കാണാം.
കെ. രാധാകൃഷ്ണൻ എംപിയുടെ അമ്മ ചിന്ന (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചിന്ന, രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി രാധാകൃഷ്ണൻ ഡൽഹിയിലായിരുന്നു മരണ സമയത്ത്.
ജീവിതത്തിൽ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞുവെന്ന് ചിന്നയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രാധാകൃഷണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി. മക്കൾ : രാജൻ (പരേതൻ), രമേഷ് (പരേതൻ), കെ. രാധാകൃഷ്ണൻ, രതി, രമണി, രമ, രജനി, രവി. മരുമക്കൾ: റാണി, മോഹനൻ, സുന്ദരൻ, ജയൻ, രമേഷ്.
ഇടുക്കിയിലെ തോട്ടം തൊഴിലാളി ജീവിതത്തിന്റെ ദുരിത വഴികളിലൂടെയാണ് കെ രാധാകൃഷ്ണന്റെ അമ്മ ചിന്നമ്മയും ജീവിച്ചത്. ഭര്‍ത്താവ് കൊച്ചുണ്ണിക്കൊപ്പം വാഗമണ്‍ പുള്ളിക്കാനം ടീ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു ചിന്നമ്മയും. ബാല്യകാലത്ത് ഇവര്‍ക്കൊപ്പമായിരുന്ന കെ രാധാകൃഷ്ണന് സ്കൂള്‍.
വിദ്യാഭ്യാസത്തിനായാണ് അച്ചന്റെ നാടായ ചേലക്കരയിലേക്ക് എത്തുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ചിന്നമ്മയും ചേലക്കരയിലേക്ക് എത്തുകയായിരുന്നു.

