അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ചരിത്രത്തിൽ ആദ്യമായി വനിത പ്രസിഡൻറ്. പ്രസിഡൻറ് പദവിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കിർസ്റ്റി കവൻട്രി.144 അം യോഗത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ്.41 കാരയായ കിർസ്റ്റി (Kirsty Coventry) ആഫ്രിക്കൻ വൻകരയിൽ നിന്ന് ഐഒസി തലപ്പത്ത് ഒരാൾ എത്തുന്നതും ഇതാദ്യമായിട്ടാണ്.
സിംബാബ്വെ കായിക മന്ത്രിയായ ഇവർ ഒളിമ്പിക്സ് നീന്തലിൽ രണ്ട് തവണ സ്വർണം നേടിയിട്ടുണ്ട്. കോവെൻട്രി അടക്കം ഏഴുപേരാണ് തോമസ് ബാഷിന് പിൻഗാമിയാകാൻ മത്സരിച്ചത്. 109 ഐ.ഒ.സി അംഗങ്ങൾക്കായിരുന്നു വോട്ടവകാശം.
ജോർദാനിലെ ഫൈസൽ അൽ ഹുസൈൻ രാജകുമാരൻ (മോട്ടോർ സ്പോർട്, വോളിബോൾ), സെബാസ്റ്റ്യൻ കോ (അത്ലറ്റിക്സ്, ബ്രിട്ടൻ), ജോൺ ഇലിയാഷ് (സ്കീ, സ്നോബോർഡ്, സ്വീഡൻ), ഡേവിഡ് ലപ്പാർടിയന്റ് (സൈക്ലിങ്, ഫ്രാൻസ്), യുവാൻ അന്റോണിയോ സമറാഞ്ച് ജുനിയർ (സാമ്പത്തിക വിദഗ്ധൻ, സ്പെയിൻ), മോരിനാരി വതാനബെ (ജിംനാസ്റ്റിക്സ്, ജപ്പാൻ) എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു. നിലവിലെ പ്രസിഡന്റ്, ജർമനിയുടെ തോമസ് ബാഷ് ജൂൺ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്നു സ്ഥാനമേൽക്കും.
“വർഷങ്ങൾക്കുമുമ്പ് സിംബാബ്വെയിൽ നീന്താൻ തുടങ്ങിയ ആ പെൺകുട്ടിക്ക് ഈ നിമിഷം സ്വപ്നം കാണാൻ പോലും കഴിഞ്ഞില്ല,” ഐഒസി തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കിർസ്റ്റി പറഞ്ഞു. “എല്ലാവരെയും ഒന്നിപ്പിക്കാനും, പ്രചോദിപ്പിക്കാനും, അവസരങ്ങൾ സൃഷ്ടിക്കാനും സ്പോർട്സിന് സമാനതകളില്ലാത്ത ശക്തിയുണ്ട്, ആ ശക്തി അതിന്റെ പരമാവധി പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്,” കിർസ്റ്റി കൂട്ടിച്ചേർത്തു.
2018 മുതൽ 2021 വരെ തോമസ് ബാക്ക് അധ്യക്ഷനായ എക്സിക്യൂട്ടീവ് ബോർഡിൽ അത്ലറ്റ് പ്രതിനിധിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്സ് സംഘടിപ്പിക്കുക. നിലവിലെ തോമസ് ബാക്ക് 2013ലാണ് ഐ.ഒ.സി. പ്രസിഡന്റായത്. ഒളിംപിക് ചാർട്ടറിലെ ഭേദഗതി അനുസരിച്ച് എട്ടു വർഷമാണ് കാലാവധി. അതു കഴിഞ്ഞാൽ നാലു വർഷത്തേക്കു ദീർഘിപ്പിക്കാം. ബാക്ക് ജൂണിൽ 12 വർഷം പൂർത്തിയാക്കുകയാണ്.
#IOC