സാധാരണ കുഞ്ഞിന് ജന്മം നൽകുക എന്ന് പറഞ്ഞാൽ ഒറ്റ വണ നടക്കുന്ന കാര്യമാണ്, അത് അനാദിയായുള്ള കാലം മുതൽ തന്നെ. പക്ഷേ തലക്കെട്ടിൽ എഴുതിയേക്കുന്നതുപോലെ ഒരു കുഞ്ഞിന് രണ്ട് തവണ ജന്മം നൽകാൻ പറ്റുമോ?. സംഗതി ശരിയാണ് സാഹചര്യം ക്രൂരമായപ്പോൾ സഹായത്തിന് എത്തിയത് വൈദ്യശാസ്ത്രം അങ്ങനെ ഒരു കുഞ്ഞിന് രണ്ട് തവണ യുവതി ജന്മം നൽകി.
ഓക്സ്ഫോർഡ് (Oxford)സർവകലാശാലയിലെ അധ്യാപികയായ ലൂസി ഐസക്കാണ് തന്റെ കുഞ്ഞിന് രണ്ട് തവണ ജന്മം നൽകിയത്. ഗർഭിണിയായിരിക്കുമ്പോൾ അവർക്ക് ക്യാൻസർ ബാധിച്ചു. അൾട്രാസൗണ്ട് സ്കാനിംഗ് നടത്തിയപ്പോൾ കണ്ടെത്തിയത് അണ്ഡാശയത്തിൽ അർബുദം. ഗർഭിണിയായിട്ട് അപ്പോൾ മൂന്നുമാസം, പ്രസവം വരെ ചികിത്സ വൈകിപ്പിക്കാൻ അവർ ആവശ്യപ്പെട്ടുവെങ്കിലും അത് രോഗം പടരുന്നതിന് കാരണമാകും എന്ന് തീർച്ചയായും മറ്റൊരു വഴി സ്വീകരിക്കാൻ നിർബന്ധിതയായത്.
കീഹോൾ സർജറി നടത്താൻ തീരുമാനിച്ചെങ്കിലും അത് പൂർണമായും പരിഹാരമാവില്ലെന്ന് തീർച്ചയായും മനസ്സിലായി. തുടർ പരിശോധനകൾക്കൊടുവിൽ ലൂസിയെ 20 ആഴ്ച ഗർഭിണി ആയിരിക്കുമ്പോൾ അണ്ഡാശയ ക്യാൻസർ നീക്കം ചെയ്യുന്നതിനുള്ള ഓപ്പറേഷന് വിധേയമാക്കി. അപൂർവ്വവും, സങ്കീർണവുമായ രീതിയിലൂടെ ഗർഭസ്ഥ ശിശുവിനെ ഗർഭപാത്രത്തിൽ തന്നെ നിലനിർത്തിക്കൊണ്ട് ക്യാൻസർ കോശങ്ങളെ നീക്കം ചെയ്തു
അതായത് ഗർഭപാത്രം താൽക്കാലികമായി നീക്കം ചെയ്യുകയും, പിന്നീട് യഥാസ്ഥാനത്ത് തിരികെ വച്ചു പിടിപ്പിക്കുകയും ചെയ്തു. ചികിത്സ കഴിഞ്ഞാണ് ഗർഭപാത്രം തിരികെ വെച്ചത്. ഗർഭപാത്രത്തിന്റെ താപനിലയ്ക്ക് വ്യത്യാസം ഉണ്ടാകാതെ ഇരിക്കാൻ ചൂടുള്ള ഉപ്പുവെള്ള പാക്കറ്റിൽ പൊതിഞ്ഞ് മാറ്റി സൂക്ഷിക്കുകയായിരുന്നു. അതേസമയം ഗർഭപാത്രത്തിലുള്ള കുഞ്ഞിൻറെ താപനില കുറയാതിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിൽ ഓരോ 20 മിനിറ്റ് കൂടുമ്പോഴും പായ്ക്ക് മാറുകയും ചെയ്തു.
ശസ്ത്രക്രിയ വിജയകരമായ ശേഷം ലൂസിയുടെ ശരീരത്തിലേക്ക് വീണ്ടും ഗർഭപാത്രം വെച്ചുപിടിപ്പിച്ചു. നാടകീയതയ്ക്ക് ഒരുവിൽ ഈ ജനുവരിയിൽ അവൾ തൻറെ ഒരു കുഞ്ഞിന് രണ്ട് തവണ ജന്മം നൽകി. ഇതോടെയാണ് ഒരു കുഞ്ഞിന് രണ്ടു തവണ പ്രസവിച്ചു എന്ന് ശാസ്ത്ര ലോകം വിളിച്ചത്.
#uterus #medicalmiracle #cancer Born Twice