![]() |
| Courtesy- X@AFP |
വിശ്വകായിക മാമാങ്കത്തിന് നാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാരീസില്‍ തിരിതെളിഞ്ഞു. കൃത്യം നൂറുവർഷത്തിനുശേഷം വീണ്ടും വന്ന ഒളിമ്പിക്സിന് ഉദ്ഘാടന ചടങ്ങിൽ അടക്കം വൈവിധ്യവും വിസ്മയവും ഒരുക്കി കാണികളെയും കായിക ആരാധകരെയും ഞെട്ടിപ്പിച്ചാണ് ഫ്രാന്‍സ് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഒളിംപ്ക്സ് ഉദ്ഘാടനം നിര്‍വഹിച്ചു.
![]() |
| Courtesy- X@AFP |
![]() |
| Courtesy -X@AP |
സെൻ നദീതീരത്ത് പാരിസിൽ പ്രാദേശിക സമയം വൈകിട്ട് 7.30നു (ഇവിടുത്തെ സമയം വെള്ളിയാഴ്ച രാത്രി 11) ആരംഭിച്ച ഉദ്ഘാടന പരിപാടികൾ പ്രാദേശികസമയം രാത്രി 11.30(ഇവിടുത്തെ സമയം പുലർച്ചെ 3) മണിയോടെ അവസാനിച്ചു. സ്റ്റേഡിയങ്ങളിലെ പതിവു നിയന്ത്രണങ്ങൾ വിട്ട് സെൻ നദിയുടെ തീരത്തേക്കു മാറിയ ഒളിംപിക്സ് ഉദ്ഘാടന പരിപാടികൾ ആയിരക്കണക്കിന് ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. ഒളിംപിക് ദീപശിഖയെ നദിക്കു കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ ദേശീയ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കിയാണ് സെന്‍ നദിയിൽ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നൂറിലേറെ പ്രതിനിധികൾ ചടങ്ങിൽ അണിനിരന്നു.
ഒളിംപിക്സിലെ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് ചടങ്ങുകള്‍ സ്റ്റേഡിയത്തിന് പുറത്ത് നടത്താന്‍ തീരുമാനിച്ചത്. മുമ്പ് എല്ലാ താരങ്ങള്‍ക്കും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പാരീസ് ഒളിംപിക്സില്‍ ആ പതിവും മാറിയിരിക്കുകയാണ്. നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പാരീസില്‍ ഒളിംപിക്സ് എത്തിയപ്പോള്‍ 80 സ്ക്രീനുകളാണ് ഉദ്ഘാടനം വീക്ഷിക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചത്. ഉദ്ഘാടന ചടങ്ങ് നടന്ന നദിയില്‍ ആറ് കിലോമീറ്ററോളമാണ് ചടങ്ങുകള്‍ക്കായി ഉപയോഗിച്ചത്. ഇതിനായി 85 ബോട്ടുകളും തയ്യാറാക്കി. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 120 ക്യാമറാ കണ്ണുകളാണ് ഉണ്ടായിരുന്നത്.
കനത്ത മഴയെ അവഗണിച്ചാണ് പാരിസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനായി ലക്ഷക്കണക്കിനുപേർ സെന്‍ നദിക്കരയിലെത്തിയത്. പ്രശസ്ത അമേരിക്കന്‍ ഗായിക ലേഡി ഗാഗയുടെ സംഗീതപരിപാടി ഒളിമ്പിക്സ് ഉദ്ഘാടനത്തിന്റെ ആവേശം ഇരട്ടിയാക്കി. നോത്രദാം പള്ളിയ്ക്ക് സമീപമൊരുക്കിയ പ്രത്യേക ഇടത്തായിരുന്നു ഗാഗയുടെ പ്രകടനം. 'ദി കാന്‍ കാന്‍' എന്ന ഫ്രഞ്ച് കാബറെ ഗാനമാണ് ലേഡി ഗാഗ പാരിസ് ഒളിമ്പിക്സ് ഉദ്ഘാടനവേദിയില്‍ ആലപിച്ചത്.
പാരിസ്∙ സെൻ നദീതീരത്ത് വിസ്മയക്കാഴ്ചകളൊരുക്കി 2024 ഒളിംപിക്സിന് ഔദ്യോഗിക തുടക്കം. പാരിസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. സ്റ്റേഡിയങ്ങളിലെ പതിവു നിയന്ത്രണങ്ങൾ വിട്ട് സെൻ നദിയുടെ തീരത്തേക്കു മാറിയ ഒളിംപിക്സ് ഉദ്ഘാടന പരിപാടികൾ ആയിരക്കണക്കിന് ആരാധകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. ഒളിംപിക് ദീപശിഖയെ നദിക്കു കുറുകെയുള്ള ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ ദേശീയ പതാകയുടെ നിറത്തിലുള്ള വർണക്കാഴ്ചയൊരുക്കിയാണ് സെന്‍ നദിയിൽ സ്വീകരിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നൂറിലേറെ പ്രതിനിധികൾ ചടങ്ങിൽ അണിനിരന്നു.
ഹോണ്ടുറാസിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള നൗക സെൻ നദിയിലൂടെ എത്തിയത്. 84–ാമതായിട്ടായിരുന്നു ഇന്ത്യൻ താരങ്ങളുടെ വരവ്. ഇന്ത്യയ്ക്കു പിന്നിൽ ഇന്തോനീഷ്യ താരങ്ങളുമെത്തി.
ദേശീയ ഗാനം മുഴങ്ങുന്നതിനിടെ ഫ്രാൻസിലെ 10 ചരിത്ര വനിതകൾക്ക് ഫ്രാൻസ് ആദരമർപ്പിച്ചു. ഒലിംപെ ഡെ ഗോസ്, അലിസ് മിലിയറ്റ്, ഗിസെൽ ഹലിമി, സിമോൺ ഡെ ബ്യുവോർ, പൗലിറ്റ് നർഡാൽ, ജീൻ ബാരറ്റ്, ലൂയിസ് മിച്ചൽ, ക്രിസ്റ്റിൻ ഡെ പിസാൻ, അലിസ് ഗയ്, സിമോൺ വെയ്ല് എന്നിവരുടെ പ്രതിമകൾ സെൻ നദീതീരത്ത് ഉയർന്നുവന്നു. ഗ്രാൻഡ് പാലസിന്റെ മേൽക്കൂരയ്ക്കു മുകളില്‍നിന്നാണ് ഗായിക അക്സെൽ സെന്റ് സിറൽ ഫ്രാൻസിന്റെ ദേശീയ ഗാനം ആലപിച്ചത്. ഉദ്ഘാടനച്ചടങ്ങിനിടെ ശക്തമായ മഴ പെയ്തിട്ടും ആയിരങ്ങളാണ് സെൻ നദിയുടെ വശങ്ങളിൽ കാത്തുനിന്നത്. കെട്ടിടങ്ങളുടെ മേൽക്കൂരയിലും നദിയോരത്തുമുള്ള കലാപ്രകടനങ്ങൾ ഉദ്ഘാടനച്ചടങ്ങുകൾ വേറിട്ടതാക്കി.
![]() |
| Courtesy - X@THE OLYMPICS GAMES |
![]() |
| Courtesy -X@THE OLYMPICS GAMES |
ഐഫൽ ടവറിനു മുന്നിൽ, സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ അവസാനിച്ച മാര്‍ച്ച് പാസ്റ്റിൽ ഏറ്റവും ഒടുവിലെത്തിയത് ആതിഥേയരായ ഫ്രാൻസാണ്. സെൻ നദിയിലൂടെ യന്ത്രക്കുതിരയിൽ കുതിച്ചുപാഞ്ഞ ഒരു ജെൻഡാർമെരി ഓഫിസറാണ് ഒളിംപിക് പതാക വേദിയിലെത്തിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഒളിംപിക്സ് പ്രഖ്യാപനം നടത്തി. ഒളിംപിക് ഗീതത്തിനു ശേഷം ദീപശിഖ ഫ്രഞ്ച് ഇതിഹാസ ഫുട്ബോൾ താരം സിനദിൻ സിദാന് കൈമാറി. സിദാൻ അതു ഫ്രഞ്ച് ഓപ്പണിൽ 16 തവണ വിജയിയായ ടെന്നിസ് താരം റാഫേൽ നദാലിനു നൽകി. പ്രത്യേകം തയാറാക്കിയ ബോട്ടിൽ ദീപശിഖയുമായി നദാൽ യാത്ര തുടങ്ങി. ബോട്ടില്‍ വച്ച് യുഎസ് ടെന്നിസ് താരം സെറീന വില്യംസിനും തുടർന്ന് കാൾ ലൂയിസ്, നാദിയ കൊമനേച്ചി എന്നിവർക്കും ദീപശിഖ നൽകി. ഏതാനും നിമിഷം സെൻ നദിയിൽ സഞ്ചരിച്ച സംഘം, ഫ്രാൻസിന്റെ മുൻ വനിതാ ടെന്നിസ് താരം അമെലി മൗറെസ്മോയ്ക്കു ദീപശിഖ പകർന്നു നൽകി.
![]() |
| Courtesy -X@THE OLYMPICS GAMES |
![]() |
| Courtesy -X@THE OLYMPICS GAMES |
![]() |
| Courtesy -X@THE OLYMPICS GAMES |
![]() |
| Courtesy -X@REUTERS |
![]() |
| Courtesy -X@REUTERS |
അവിടെനിന്ന് ദീപം ഏറ്റെടുത്തത് ഫ്രഞ്ച് ബാസ്കറ്റ് ബോൾ ഇതിഹാസം ടോണി പാര്‍ക്കർ. ഒളിംപിക്, പാരലിംപിക് താരങ്ങൾക്ക് അതിവേഗം കൈമാറിയ ദീപശിഖ ഒടുവിൽ ഫ്രഞ്ച് അത്ലീറ്റ് മേരി ജോസ് പെരെക്കിന്റേയും ജൂഡോ താരം ടെഡ്ഡി റിനറിന്റെയും കൈകളിൽ. ഇരുവരും ചേര്‍ന്ന് ഏഴു മീറ്റർ വീതിയുള്ള ഒളിംപിക് ദീപത്തിനു തീ പകർന്നു. തുടർന്ന് എയർ ബലൂണിന്റെ സഹായത്തോടെ ഒളിംപിക് ദീപം 30 മീറ്ററോളം മുകളിലേക്ക് ഉയർന്നു.






















